പാലോട്: വിതുര മണലി ചെമ്പിക്കുന്ന് അബി ഭവനിൽ സുനില (22) ആണ് കൊല്ലപ്പെട്ടത്. കാമുകൻ അച്ചു (24) പോലീസിൻ്റെ പിടിയിലായി. സുനില വിവാഹിതയാണ്.തിങ്കളാഴ്ച രാവിലെ 9.30 മണിയോടെ ബന്ധുവായ ലല്ലു പ്രിയക്കൊപ്പം സുനില മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയിരുന്നു. തിരികെ മടങ്ങിയെത്താത്തതിനെ തുടർന്ന് സുനിലയുടെ ഭർത്താവ് സിബി വിതുര പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണത്തിൽ ഞാറനീലി ഊറൻമൂട് സ്വദേശിയായ അച്ചു എന്ന ആളുമായി സുനില പ്രണയത്തിലാണ് എന്ന് അറിവായി.മെഡിക്കൽ കോളേജിൽ നിന്നും മടങ്ങി വന്ന സുനില അച്ചുവുമായി കല്ലം കുടി ഊറാംമൂട് എന്ന സ്ഥലത്തെ ആളൊഴിഞ്ഞ വീട്ടിൽ എത്തി.സുനിലയുമായി ഒരു മിച്ച് കഴിയാൻ സാധിക്കില്ല എന്ന ബോദ്ധ്യത്തിൽ രണ്ടു പേരും മരിക്കാൻ തീരുമാനിച്ചു.ഇതേ തുടർന്ന് അച്ചു സുനിലയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതിനു ശേഷം പനയമുട്ടത്തുള്ള ബന്ധുവീടിനോട് ചേർന്ന പ്രദേശത്ത് ആത്മഹത്യ ചെയ്യാൻ എത്തിയെങ്കിലും സംശയം തോന്നിയതിനെ തുടർന്ന് നാട്ടുകാർ വിവരം പാലോട് പോലീസിനെ അറിയിക്കുകയും പോലീസെത്തി അച്ചുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പോലീസിനെ അറിയിക്കുന്നത്. നെടുമങ്ങാട് ഡി വൈ.എസ്.പി യുടെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്തതിനു ശേഷം വിതുര പോലീസിന് കൈമാറിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചോദ്യം ചെയ്താലെ ലഭ്യമാകൂയെന്ന് പോലീസ് അറിയിച്ചു. സുനിലക്ക് നാലര വയസ്സുള്ള അഭിനവ് എന്ന ഒരു മോനുണ്ട്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, വി മീഡിയയുടേത് അല്ല.